Tuesday, June 8, 2010

ശനിയാഴ്ച്ച നല്ല ദിവസം


ഓഫീസിലെത്തിയപ്പോള്‍ പത്തുമിനിറ്റ് വൈകി. ശനിയാഴ്ച്ചയാണ്.
നാളെ അവധിയാണെന്നുള്ള മോഹാലസ്യം എല്ലാവരുടെയും മുഖത്തുണ്ട്. ശനിയാഴ്ച്ച ദിവസങ്ങളില്‍ ഇവിടെ കറന്റുണ്ടാകാറില്ല. മിക്കവാറും എല്ലാവരും
സിറ്റൌട്ടിലുള്ള നാറുന്ന സോഫാസെറ്റില്‍ ചടഞ്ഞുകൂടിയിരിക്കും. എനിക്കത് കാണുമ്പോള്‍ എസ്.കെ പൊറ്റെക്കാടിന്റെ വിഷകന്യകയിലെ മാത്തനെ ഓര്‍മ്മവരും.
അടക്കിപ്പിടിച്ച എന്റെ പരിഹാസച്ചിരി ആരും കാണാതെ ഒളിപ്പിക്കേണ്ടി വന്നിട്ടുണ്ട് പലപ്പോഴും. കുറെനാളായി ജനറേറ്ററിന്റെ കാര്യം പറയുന്നു. ഇതുവരെ അതിനൊരു
തീരുമാനമായിട്ടില്ല. വര്‍ഷം അഞ്ചുകഴിഞ്ഞു. പക്ഷെ ഞാന്‍ ഇവിടെ എത്തിയിട്ട് വെറും നാല് മാസമേ ആയിട്ടുള്ളു. ഇതിനിടയ്ക്ക് ഒരു മെഗാസീരിയല്‍ എടുക്കാനുള്ള കഥകളുണ്ട്.
സമയം രാവിലെ 11 മണി. ഉച്ചമയക്കത്തിന് പ്രത്യേകിച്ച് സമയമൊന്നും ഇല്ലാത്തതുകൊണ്ട് എന്റെ ബോസ് ആ ചീഞ്ഞുനാറുന്ന സോഫാസെറ്റില്‍ പ്രൂഫ് റീഡറുടെ ഷോള്‍ഡറിലേക്ക്
തലയും ചായ്ച്ച് കിടന്നുറങ്ങുന്നുണ്ട്. ഇടയ്ക്ക് താടി തടവുന്നതുകാണാം. അങ്ങേരെ കാണാന്‍
ഒരു ജീനിയസ് ലുക്കാണ്. മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ പോലെ നിരനിരയായി വെട്ടിയൊതുക്കിയ
മുഖത്തെ കുറ്റിത്താടികളും ഒരു പരന്ന ഗ്ളാസും. പലപ്പോഴും ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്.
ഒന്ന് പ്രേമിക്കാവുന്ന മുഖമൊന്നുമല്ലെങ്കിലും ഒരു എഴുത്തുകാരിക്ക് ആരാധന തോന്നിപ്പിക്കുന്ന
മുഖഭാവം തന്നെ. എന്റെ കാര്യമല്ല പറഞ്ഞത്. ആ നെടുനീള സോഫാസെറ്റില്‍ മറ്റ് കഥാപാത്രങ്ങളും
സ്ഥാനം പിടിച്ചിട്ടുണ്ട്. റിസപ്ഷനിസ്റ്, ജീവിതത്തിലെ ഏറ്റവും വലിയൊരു അബദ്ധത്തിലേക്ക്
എടുത്തുചാടിയ മറ്റൊരു കഥാപാത്രം 'തടിച്ചുരുണ്ട പെണ്‍കുട്ടി' എന്നിരിക്കട്ടെ. പിന്നെ നാട് പരിചയപ്പെടാനും
പുതിയ ജോലിതേടാനും ഇറങ്ങിത്തിരിച്ച രണ്ട് തിരുമണ്ടന്‍മാരും. ഉരുണ്ട കഥാപാത്രം തന്റെ
പഠനത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും കാണുന്ന ദിവാസ്വപ്നങ്ങള്‍ എന്നോട് വാതോരാതെ പറയുന്നുണ്ട്.
കഴിഞ്ഞ നാല് മാസമായി ഈ സ്വപ്നങ്ങളെല്ലാം മാറ്റിനിര്‍ത്തിയിരിക്കയാണ് ഞാന്‍.
ഉരുണ്ട കഥാപാത്രത്തിന് ഐ.എ.എസ് ആഗ്രഹമുണ്ടത്രേ. എടുത്തിട്ടുള്ള ഡിഗ്രികളെക്കുറിച്ചുമെല്ലാം
വായടക്കാതെ പറയുന്നുണ്ട്. വാശിയില്‍ ഒട്ടും പുറകിലല്ലാത്തതുകൊണ്ട് ഞാനും അത്
ഏറ്റെടുത്തു. നമ്മുടെ പ്രൂഫ് റീഡര്‍ ഇതെല്ലാം സശ്രദ്ധം കേള്‍ക്കുന്നുണ്ട്. അദ്ദേഹം
സര്‍വ്വോപരി ഒരെഴുത്തുകാരന്‍ കൂടിയാണ്. നീ എന്തെല്ലാം എടുത്തിട്ടുണ്ട്? ചോദ്യം
റിസപ്ഷനിസ്റ്റിനോടാണ്. റിസപ്ഷനിസ്റ് ചോദ്യകര്‍ത്താവിനെ ഒന്ന് നോക്കി മന്ദഹസിച്ചുകൊണ്ട്
പറഞ്ഞു ' ഓ ഞാന്‍ എന്റെ കൊച്ചിനെ മാത്രമെ എടുത്തിട്ടൊള്ളൊ ചേട്ടാ. ചെറുപ്പത്തിലും
ഇന്നും കൊച്ചുങ്ങളെ മാത്രേ ഞാന്‍ എടുത്തിട്ടൊള്ളൊ'. ഉറങ്ങിക്കിടന്ന എന്റെ ബോസ്
ചാടിയെഴുന്നേറ്റ് ചിരി തുടങ്ങി. എല്ലാവരും ചിരിയോ ചിരി. കൂട്ടത്തില്‍ ഞാനും ചിരിച്ചു.
വിഷകന്യകയിലെ മാത്തനും അത്തരം ഒരു കഥാപാത്രമായിരുന്നല്ലോ.

4 comments:

sruthi suresh said...

ha ha ha... kollam... njanum orupaadu chirichu... sadaranakkaranu manassu thurannu chirikkan kazhiyunna itharam rasakaramaya sambavangal ennum nammude jeevithathil undakum. pakshe athu etra manoharamayi ezhuthi balippikkananu prayasam. enthayalum e samrambathinnu nanni. e kathayile oru kathapatramakan kazhinjathilum santhosham...

Arya said...

NIce one. Keep it up my dear. expecting more such posts in the coming days :) All the best

Ansa Jose said...

Kollam chechi. adipoliyayitund... Pinne officile ellarum ithu vayicho? avarellavarum chirikunna lakshanamund.

Empee Vinod said...

Well written.Many of the characters in this one r very familiar to me.