Thursday, April 8, 2010

ചായക്കടയിലെ കവിതകള്‍

കലൂര്‍-കതൃക്കടവ് പാലത്തിനു സമീപം പുറമ്പോക്കില്‍ പ്ളാസ്റിക് ഷീറ്റു കൊണ്ട് കെട്ടിയുണ്ടാക്കിയ കൊച്ചു ചായക്കടയിലിരുന്ന് സുധവിജയന്‍ എന്ന കവയിത്രി എഴുതുകയാണ്.
ജീവിത വഴിത്താരയില്‍ താവളം തേടി തളര്‍ന്നു

ഞാന്‍ജീവിത ഭാണ്ഡം ഇറക്കി വയ്ക്കാന്‍ഒരു

താവളം നല്‍കണേ തമ്പുരാനെ....

ഇത് ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. പൊള്ളുന്ന ജീ വി താനുഭവങ്ങളില്‍ നിന്നും അനുവാചകരിലേക്ക് ഒഴുക ിയെ ത്താത്ത യാഥാര്‍ത്ഥ്യം. ആ വരികളില്‍ നിറയുന്നത് അന്ത ിയുറങ്ങാന്‍ ഒരിടമില്ലാത്തവരുടെ ദൈന്യതയാണ്. ഇനി എത്ര നാള്‍ കൂടി പുറമ്പോക്കിലുണ്ടാക്കിയ ഈ ചായക്കട തനിക്ക് അന്നവും അഭയവും തരുമെന്നതിനെ കുറിച്ചുള്ള ആശ ങ്കയാണ് ആ മനസു നിറയെ. കഴിഞ്ഞ 28 വര്‍ഷമായി സുധയും ഭര്‍ത്താവ് വിജയനും ഈ ചായക്കടയിലാണ് അന്ത ിയുറ ങ്ങുന്നത്. ഒരു മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കടയില്‍ സുധ എഴുതിയ 75 ലധികം കവിതകളും ഏതാനും കഥക ളുമുണ്ട്. പ്രസിദ്ധീകരിക്കാനുള്ള പണമില്ലാത്തതിനാല്‍ ഇവ വെളിച്ചം കാണാതെ ഇരിക്കുന്നു. തമ്മനം- പുല്ലേപ്പടി റോഡ് വികസനം വരുന്നതോടെ പുറ മ്പാക്കിലുള്ള ഈ ചായക്കട ഏതു നിമിഷവും പൊളിച്ചു നീ ക്കാമെന്ന അവസ്ഥയാണ് സുധയെ വേദനിപ്പിക്കുന്നത്. തുരുത്തേല്‍ വീട്ടില്‍ സുധ അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കവിത എഴുതുന്നത്. അന്ന് പത്ത് മാസം പ്രായമുണ്ട ായിരുന്ന സഹോദരി അംബികയുടെ മരണം ആ കുടുംബത്തെ തളര്‍ത്തി. ആ വേര്‍പാടിന്റെ വേദന ഉള്‍ക്കൊണ്ട് “അംബിക‘ എന്ന കവിത എഴുതി. ജീവിത പ്രാര ാബ്ധങ്ങള്‍ മൂലം അഞ്ചാം ക്ളാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും സുധയുടെ തൂലിക തുമ്പില്‍ നിന്നും ശക്തമായ രചനകള്‍ പിറവിയെടുത്തു. വിവാഹ ശേഷവും സുധ കഥകളും കവിതകളുമെഴുതി. ഇന്നെന്റെ ജീവിതം കണ്ണീര്‍ക്കടലിലാണ്എന്നേ മറന്നു ഞാന്‍ ശാന്തിതന്‍ നാളുകള്‍സ്വപ്നങ്ങള്‍ നെയ്തു ഞാന്‍ ദാമ്പത്യ ജീവിതം-കൈവന്ന നാളിലാ മാദക രാത്രിയില്‍ദു:ഖ സ്വപ്നമായവ മാറുമെന്നോര്‍ത്തില്ലദു:ഖമാണെന്നുമെന്‍ ചിത്രമെന്നോര്‍ത്തേയില്ല...സുധയുടെ ദു:ഖപുത്രി എന്ന കവിതയിലെ വരികളാണിത്. സമകാലിക പ്രശ്നങ്ങളെല്ലാം സുധ തന്റെ കവിതയ്ക്ക് വിഷയമാക്കാറുണ്ട്. ചായക്കടയിലെ ജോലി കഴിഞ്ഞു കിട്ടുന്ന സമയമെല്ലാം കവിതാ രചനയ്ക്കായി ഉപയോഗിക്കുമെന്ന് സുധ പറയുന്നു. വിദ്യാഭ്യാസം കുറവാണെങ്കിലും സുധയുടെ കവിതകള്‍ ഇരുത്തം വന്ന കവിയുടേതിനു സമാന മാണെ ന്നതാണ് സവിശേഷത. കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിക്ക ുന്ന സുധയുടെ ഇഷ്ടപ്പെട്ട എഴുത്തുകാര്‍ ഒ.എന്‍.വിയും സുഗത കുമാരിയുമാണ്. എന്നാല്‍ ഇഷ്ടകവികളെ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലെന്ന സങ്കടവും സുധ മറച്ചു വച്ചില്ല. 28 വര്‍ഷമായി പുറമ്പോക്കില്‍ താമസിക്കുന്ന തനിക്ക് ഒരു തുണ്ടു ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് സുധ മുഖ്യമ ന്ത്രിയെയും സമീപിച്ചിരുന്നു. എന്നാല്‍ ഇതു വരെ യാതൊരു നടപടിയും ഉണ്ടായില്ല. ഈ മണ്ണിലുള്ളൊരു നാളില്‍എനിക്കുമേകണം യേശുനാഥാ-ഒരു ചെറു ചെറ്റക്കുടിലെനിക്കുംഎന്‍ സ്വപ്നമാണെന്‍ യേശുനാഥാകരുണയോടെന്നെയും കാത്തിടണംകരുണാമയനാം യേശുനാഥാ...എന്റെ സ്വപ്നം‘എന്ന കവിതയിലൂടെ സുധ പറയുന്നു.

0 comments: